Thursday 23 February 2012

ഗോവന്‍ കാഴ്ചകള്‍ - 2

ഗോവന്‍ കാഴ്ചകള്‍ വീണ്ടും.
കലാംഗുഡെ ബീച്ചില്‍നിന്നുള്ള ദൃശ്യങ്ങള്‍ - സാഹസികന്മാര്‍ വാട്ടര്‍സ്കൂട്ടറില്‍ കുതിക്കാനും പാരച്യൂട്ടില്‍ തൂങ്ങി തിരകള്‍ക്കുമീതെ പറക്കാനും ഇവിടെയെത്തുന്നു. ഒരു കിലോമീറ്ററകലെ ഒരു പാരച്യൂട്ട്. ഏതോ സായിപ്പന്മാര്‍ പാരാസെയ് ലിംഗ് നടത്തുകയാണ്. വിദേശത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ഇത്തരം അഭ്യാസങ്ങള്‍ നടത്താം.
ഇതൊരു വാട്ടര്‍സ്കൂട്ടറാണ്. നാട്ടുകാരായ പയ്യന്മാരുടെ ഹരമാണിത്. പരസ്യങ്ങളില്‍ കാണുന്ന ബോളീവുഡ് താരങ്ങളെപ്പോലെ തിമര്‍ക്കുകയാണവര്‍ - ഇതില്‍ കയറാന്‍ വിദേശികളെ അധികം കണ്ടില്ല. അവര്‍ക്ക് ആകാശയാനമാണു പത്ഥ്യമെന്നു തോന്നുന്നു. അല്ലെങ്കിലും സായിപ്പിന്‍റെ കണ്ണ് ഉയരങ്ങളിലാണല്ലോ.
ഇതാ രണ്ടെണ്ണം തിമര്‍ക്കുന്നു
ഒരെണ്ണംകൂടി കടലിലേക്കിറങ്ങാന്‍ വെമ്പിനില്‍ക്കുകയാണ്. അതോ ഒന്നോടി കരയില്‍ വിശ്രമിക്കാന്‍ വന്നതോ?
കരയും തിരയും. നുനുത്തമണലില്‍ തിരവന്നിറങ്ങുന്നത് നല്ല കാഴ്ചയാണ്. നനവുള്ള മണല്‍ കണ്ണാടിപോലെ തിളങ്ങുന്നു. പശ്ചാത്തലത്തില്‍ കടല്‍ക്കുളിക്കാര്‍ -

ഗോവ ന്‍ കാഴ്ചകള്‍ - 2

Monday 20 February 2012

പറങ്കികളുടെ നാട്ടിലേക്ക് - ഗോവ ന്‍ കാഴ്ചകള്‍ -1

ഇത്തവണ മറുനാടന്‍ കാഴ്ചകളാവട്ടെ. ഗോവ.
അഗോഡക്കോട്ട - ഡോള്‍ഫിന്‍പോയന്‍റില്‍നിന്നൊരു കാഴ്ച. 1609-12 ലാണ് പോര്‍ച്ചുഗീസുകാര്‍ ഇതു നിര്‍മ്മിച്ചത്. മാണ്ഡോവിനദിയിലൂടെയുള്ള കച്ചവടം കൈക്കലാക്കാന്‍
മഞ്ഞില്‍പുതച്ച പ്രഭാതം - സുവാരിനദിക്കുമുകളിലൊരു സൂര്യോദയം
ബോം ജീസസ് (ഇന്‍ഫാന്‍റ് ജീസസ് - ഉണ്ണിയേശുതന്നെ)ബസിലിക്കക്കുമുകളില്‍ സപ്തവര്‍ണക്കുടയുമായി സൂര്യന്‍ - നിര്‍മ്മാണം 1594-1605 കാലത്ത്.
ഡോള്‍ഫിനെത്തേടി - അഗോഡക്കോട്ടയുടെ താഴെക്കൂടി ഡോള്‍ഫിന്‍പോയന്‍റിലേക്കൊരു കടല്‍യാത്ര. ഒരാള്‍ക്ക് 200 രൂപയാണു നിരക്ക്. ഗാമയുടെ നാട്ടുകാരല്ലേ? പിടിച്ചുപറി പൈതൃകമായിക്കിട്ടിയതാണ്.പോട്ടെ എന്നുവയ്ക്കാം.
അതാ!...ഡോ..ള്‍ഫിന്‍ - അന്‍പതുവാരയ്ക്കപ്പുറത്ത് അതു തലകുത്തി മറിയുന്നു. പത്തുമിനിട്ടുനേരത്തേക്ക് ഒരു ഡോള്‍ഫിന്‍ സര്‍ക്കസ്സ്.

Tuesday 7 February 2012

പലവക

ഇത്തിരിപ്പൂവേ പുവന്ന പൂവേ... ഇത്രനാളെങ്ങു നീ പോയിരുന്നു?
ഉദയം
അസ്തമയം
മത്സ്യാവതാരവും പ്രതീക്ഷിച്ച്
ഹേയ്! തവളയല്ലെന്നേ...ഇന്നത്തെ അമൃതേത്താ

ചില പുതുവര്‍ഷച്ചിത്രങ്ങള്‍